Thursday, December 27, 2012

കേരള ഹൗസെന്ന് കേട്ടാലോ...









രേഖാചിത്രത്തിന് കടപ്പാട്: കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്‌

      ശാലീന സൗന്ദര്യവുമായി മലയാളത്തിലെത്തി ദേശീയ അവാര്‍ഡ് വരെ നേടിയ ശാരദ, വശ്യമായ കണ്ണുകളും ചിരിയുമുള്ള സില്‍ക്ക് സ്മിത, ഗൗതമി, പ്രിയാരാമന്‍, രംഭ, റോജ ഇവരെല്ലാം സുന്ദരിമാരായ ചലച്ചിത്രനടിമാരെതിന് പുറമെ ആന്ധ്ര പ്രദേശില്‍ നിുമുള്ളവരാണ്.തെലുങ്ക് നാട്ടില്‍ നി്ും ചലച്ചിത്രലോകവും മനസുകളും കീഴടക്കിയ സുന്ദരിമാരുടെ പട്ടിക വളരെ നീണ്ടതാണ്. എന്നാല്‍ തിരുവനന്തപുരത്ത് നിും ഡല്‍ഹിയിലേക്കും തിരിച്ചും പോകുന്ന കേരള എക്‌സ്പ്രസ് ആന്ധ്ര വഴി കടന്നുപോകുമ്പോള്‍ ഒരു തെലുങ്കു സുന്ദരിയെ പോലും കണ്ടുമുട്ടാനാവില്ല. മാത്രമല്ല, വേനല്‍ കടിച്ചുകീറി വരണ്ടുപോയ സമതലങ്ങളും, കുഴിഞ്ഞ കണ്ണുകളും മെല്ലിച്ച കൈകളുമായി വള സ്റ്റാന്‍ഡുകളും ചപ്പാത്തി പലകകളും വില്‍ക്കു സ്ത്രീകളും സദാ ശല്യപ്പെടുത്തുന്ന യാചകരും ചേര്‍്ന്ന തെലുങ്ക് നാട് നിങ്ങളെ കുത്തിനോവിക്കും. ഇതൊരു നോവിക്കുന്ന വൈരുദ്ധ്യമാണ്. ഓരോ യാത്രയിലും വിജയവാഡ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചൂട് സഹിക്കാനാകാതെ ആര്‍ത്തിയോടെ വാങ്ങി കുടിക്കുന്ന പഴച്ചാറിന് പോലും ഈ തെലുങ്കന്‍ വൈരുദ്ധ്യത്തിന്റെ കയ്പ് എന്നില്‍ നിന്നും മാറ്റാനായിട്ടില്ല. ഓരോ തവണ വെള്ളിത്തിരയില്‍ തെലുങ്കന്‍ സുന്ദരിമാരെ കാണുമ്പോഴും ചുട്ടുപഴുത്ത ആന്ധ്രയിലൂടെ ട്രെയിന്‍ യാത്ര നടത്തുമ്പോഴും ഇത് തികട്ടിവന്നുകൊണ്ടേയിരിക്കുു.

      ന്യൂഡല്‍ഹിയിലെ കേരളഹൗസ് ഇങ്ങനെയാണ്. ഒരിക്കലും ദഹിക്കാത്ത ഒരു വൈരുദ്ധ്യം. രാജ്യഭരണത്തിന്റെ അച്ചുതണ്ടായ ഡല്‍ഹിയെയും ഒരു മഹാനഗരത്തിലെ ജീവിതത്തെയും ജനതയെയും അറിയാനായി ബോധപൂര്‍വം തന്നെ തിരഞ്ഞെടുത്തതായിരുന്നു സെക്രട്ടറിയേറ്റില്‍ നിും കേരള ഹൗസിലേക്കുള്ള മാറ്റം. ഇവിടെ എത്തിയ ശേഷം ആദ്യം തന്നെ നമ്മള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ളവനാണ് എന്നത് മറന്നേക്കുക. നിങ്ങളെ അകം പുറം മാറ്റി മറിക്കാനുള്ള സാമഗ്രികളും സാഹചര്യങ്ങളും ഡല്‍ഹി കേരള ഹൗസിനുണ്ട്. ആദ്യ നിയമനം റെസിഡന്റ് കമ്മീഷണറുടെ ഓഫീസില്‍. സെക്രട്ടറിയേറ്റ് ജീവനക്കാരെ സംബന്ധിച്ച് 'സീറ്റ്' പ്രധാനമാണല്ലോ. എ െസംബന്ധിച്ചും അങ്ങനെ തന്നെ, എന്നാല്‍ അത് വെറും ഇരിപ്പിടം എന്ന് മാത്രം. അതായത് കസേര. അനുവദിച്ച് കിട്ടിയ പ്ലാസ്റ്റിക് കസേര ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുന്ന രോഗിക്ക് നല്‍കുന്ന കസേരയെ അനുസ്മരിപ്പിച്ചു. ഒരു കസേരയെങ്കിലും കിട്ടിയല്ലോ എന്ന സമാധാനത്തില്‍ ഇരുന്നു. ഒരാഴ്ച കഴിഞ്ഞില്ല, കസേരയുടെ കാല് വളഞ്ഞ് വീഴാനാഞ്ഞു. കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നെ ഒരു യുദ്ധമായിരുന്നു. നല്ല കസേരയ്ക്ക്. അത് ഒരു മുന്നറിയിപ്പായിരുന്നു, ഇത് കേരള ഹൗസ് ആണെന്ന മുന്നറിയിപ്പ്. സീറ്റിന്റെ തൊട്ടുപിറകില്‍ തന്നെയാണ് ടോയ്‌ലറ്റ്. കൊച്ചി മഹാരാജാവ് ഉപയോഗിച്ചിരുന്ന കിടപ്പുമുറിയും അതിനോട് ചേര്‍ന്ന ടോയ്‌ലറ്റും. ആനന്ദിക്കാന്‍ ഇനി എന്ത് വേണം. ഈ പ്രാധാന്യമുള്ളതുകൊണ്ടാകാം പ്രാവുകള്‍ കൂട്ടത്തോടെ അവിടെ കൂട് വയ്ച്ചതും. ടോയ്‌ലറ്റ് ഉപയോഗശൂന്യമാണെന്ന് പരാതി പറഞ്ഞു. പി ഡബ്ലിയുഡിക്കാര്‍ പല തവണ വന്ന് നോക്കി പോയി. രണ്ട് വര്‍ഷമായി. ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ ടോയ്‌ലറ്റിന് മാറ്റമൊന്നുമില്ല. ഉടനെ തന്നെ ചുവടെയുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് മാറ്റം കിട്ടി. എങ്കിലും ആ ടോയ്‌ലറ്റ് എന്നെ വിട്ടു പോയില്ല. മുകളില്‍ നിന്നുള്ള ദുര്‍ഗന്ധമുള്ള വെള്ളം ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ക്യാബിന്‍ ചുവരുകളെ ഈര്‍പ്പമുള്ളതാക്കുന്നു, ഓഫീസര്‍ക്ക് ഇരിക്കാന്‍ കഴിയാത്ത തരം ദുര്‍ഗന്ധം. ബിനൂ, ഒരു അനൗദ്യോഗിക കുറിപ്പ് നമുക്ക് റെസിഡന്റ് കമ്മീഷണര്‍ ഓഫീസില്‍ കൊടുക്കാം. ഒും സംഭവിക്കില്ലെ്ന്ന ഉറപ്പിച്ചുകൊണ്ട് തന്നെ കുറിപ്പ് തയാറാക്കി നല്‍കി. കേരള ഹൗസ് വീണ്ടും പഠിപ്പിച്ചു, അനിയാ ഇത് സെക്രട്ടറിയേറ്റല്ല.

      ഒരു ദിവസം ആര്‍ സി ഓഫീസിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ടത് ഷര്‍ട്ടിടാതെ ഒരു മാന്യന്‍ കട്രോളറുടെ ക്യാബിന് മുന്നില്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വച്ച് പത്രം വായിക്കുന്നതാണ്. സഹോദരാ, ഇത് സര്‍ക്കാര്‍ ഓഫീസാണ് ഇവിടെ ഇങ്ങനെ ഇരിക്കരുത്.
സോറി ഞാന്‍ അറിഞ്ഞില്ല. ഇതും ഡോര്‍മിറ്ററിയുടെ ഭാഗമാണെ് ഞാന്‍ ധരിച്ചുപോയി.
അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓഫീസിന് നേരെ മുന്നിലാണ് ഡോര്‍മിറ്ററി. രണ്ടിനും ഒരു വരാന്ത. മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും ചിലപ്പോള്‍ വഴിതെറ്റി ഈ വരാന്തയിലും എത്താറുണ്ട്. ഈ ഡോര്‍മിറ്ററി മാറ്റാന്‍ അക്കൗണ്ടന്റ് ജനറല്‍ നിര്‍ദേശിച്ചിരുന്നു, ഇപ്പോഴും അത് അവിടെയുണ്ട്. എന്ത് ചെയ്യാനാണ്, ഇത് കേരള ഹൗസല്ലേ.


      രണ്ട് എന്ന സംഖ്യ എന്റെ ഭാഗ്യ സംഖ്യയാണെന്ന് ഞാന്‍ ധരിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരു വിശ്വാസമേയില്ല. ഓഫീസില്‍ നിന്നും അകലെയല്ലാതെ കപൂര്‍ത്തല പ്ലോട്ടില്‍ 29 ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സാണ് എനിക്ക് അനുവദിച്ചത്. 29ലെ അക്കങ്ങള്‍ കൂട്ടിയാല്‍ രണ്ട് കിട്ടും. എന്റെ ഭാഗ്യത്തെ പുകഴ്ത്തിക്കൊണ്ട് വലത്കാല്‍ വച്ച് ക്വാര്‍ട്ടേഴ്‌സില്‍ പ്രവേശിച്ചു. ഭാഗ്യത്തിന് അന്ന് എന്റെ ഒപ്പം ഭാര്യയും ഒന്നരവയസുള്ള കുഞ്ഞുമില്ല. പിന്‍ വശത്തെ വാതില്‍ കണ്ട് ഞെട്ടി. ദ്രവിച്ചു വീഴാറായതിനാല്‍ തടിക്കഷണങ്ങള്‍ കൊണ്ട് അകത്ത് നിന്നും പുറത്ത് നിന്നും ആണിയടിച്ച് ഉറപ്പിച്ചിരിക്കുന്നു. തുറക്കാത്ത വാതില്‍! എന്നാല്‍ ഒരു നായ ഒന്ന് ശ്രമിച്ചാല്‍ അകത്തേക്ക് കടക്കാം. വാതില്‍ മാറ്റണം, അല്ലെങ്കില്‍ നായ കയറും എന്ന എന്റെ അപേക്ഷ അഡീഷണല്‍ റെസിഡന്റ് കമ്മീഷണറുടെയും റെസിഡന്റ് കമ്മീഷണറുടെയും മുന്നിലൂടെ പല തവണ കടന്നുപോയി. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു പറയുന്നത് പോലെ ഇപ്പം ശരിയാക്കിത്തരാം എന്നായിരുന്നു പി ഡബ്ലിയു ഡി ക്കാരുടെയും ക്വാര്‍ട്ടേഴ്‌സ് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ളവരുടെയും ഉറപ്പ്. ക്വാര്‍ട്ടേഴ്‌സുകളുടെ പുനരുദ്ധാരണം ഉടന്‍ നടക്കുമെന്നും, അതിന് ശേഷം ഇവിടമാകെ മാറുമെന്നുമുള്ള വാഗ്ദാനത്തില്‍ ഞാന്‍ കുടുങ്ങി. തുറക്കാത്ത വാതില്‍ അങ്ങനെ തന്നെയിരുന്നു. കുടുംബം കൂടെയെത്തി. ഇതിന് എന്തെങ്കിലും പരിഹാരം കണ്ടേ പറ്റൂ. അവള്‍ ശഠിച്ചു. രാത്രി നായ കയറിയാല്‍ എന്ത് ചെയ്യും. കുഞ്ഞ് ഉള്ളതല്ലേ. മാത്രമല്ല തണുപ്പ് കാലം തുടങ്ങിയിരിക്കുന്നു, ചൂളമടിച്ചുകൊണ്ട് തണുത്ത കാറ്റ് വീടിനുള്ളിലേക്ക് കയറുന്നത് ദ്രവിച്ചു തുടങ്ങിയ തുറക്കാത്ത വാതിലിന്റെ സുഷിരങ്ങളിലൂടെയാണ്. ക്വാര്‍ട്ടേഴ്‌സുകളുടെ പുനരുദ്ധാരണം എന്ന നല്ല നാളെ സ്വപ്‌നം കണ്ടിരുന്നാല്‍ ശരിയാകില്ല, വളഞ്ഞ വഴി നോക്കുക തന്നെ. പി ഡബ്ലിയു ഡി ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനെ കണ്ടു. എവിടെ നിന്നോ ഒരു പണിക്കാരന്‍ വന്ന് കിടപ്പു മുറിയുടെ വാതില്‍ മാറ്റി പുറക് വശത്തിട്ടു. സമാധാനമായി. കിടപ്പുമുറി ഒരു തുറന്ന പുസ്തകമായി, ഒരു കര്‍ട്ടന്‍ കൊണ്ട് 'അഡ്ജസ്റ്റ്' ചെയ്തു. വീണ്ടും കരാറുകാരനെ കണ്ടു. എവിടെ നിന്നെങ്കിലും ഒരു വാതില്‍ സംഘടിപ്പിച്ച് തരണം. അദ്ദേഹം വീണ്ടും കനിഞ്ഞു. ഏതോ പൊളിഞ്ഞ വീടിന്റെ വാതില്‍, അങ്ങനെ ഞങ്ങളുടെ കിടപ്പുമുറിയുടെ വാതിലായി. അത് പല നിറത്തിലുള്ള പലകകള്‍ ചേര്‍ത്തതായിരുന്നു, കേരള ഹൗസ് പോലെ തന്നെ, പല നിറത്തിലും തരത്തിലുമുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്ന കേരള ഹൗസ്.

      വീടിന് മുന്നിലോ പിറകിലോ സ്ഥലമുണ്ടെങ്കില്‍ അവിടെ കയറ് വരിഞ്ഞ കട്ടിലുമിട്ട് ഹുക്ക വലിച്ച് കിടക്കുകയും വെടി പറയുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ നേരമ്പോക്ക് ചില ഹിന്ദി ചലച്ചിത്രങ്ങളില്‍ മാത്രമേ മുമ്പ് ഞാന്‍ കണ്ടിരുുള്ളു. ഹരിയാനയിലെ ജാട്ട് സംസ്‌ക്കാരത്തിന്റെ ഒരു രീതിയാണത്രെ ഇത്. എന്നാല്‍ അത് നേരിട്ട് കാണാനും അനുഭവിക്കാനും ഈ ക്വാര്‍ട്ടേഴ്‌സിലെ താമസം അവസരമൊരുക്കി. ഞങ്ങളുടെ ക്വാര്‍ട്ടറുകളുടെ മുന്‍വശം തൊട്ട് മുിലുള്ള ക്വാര്‍ട്ടര്‍ നിരയുടെ പിന്‍വശമാണ്. കേരള ഹൗസില്‍ ജോലിയുള്ള ഉത്തരേന്ത്യക്കാരനായ ഒരു സ്വീപ്പറും കുടുംബവുമാണ് തൊട്ടുമുന്നില്‍. കുടുംബം എന്ന് പറഞ്ഞാല്‍ ഭാര്യയും മൂന്ന് കുട്ടികളും അച്ഛനും അമ്മയും ഭാര്യാ സഹോദരനും എല്ലാം ചേര്‍ന്ന വിശാല കുടുംബം തന്നെ. ഇവര്‍ക്ക് എല്ലാ പേര്‍ക്കും കൂടി കഴിയാനുള്ള ഇടം ഒറ്റ കിടപ്പുമുറിയുള്ള ക്വാര്‍ട്ടറുകളില്‍ ഇല്ല. ഫലം പകല്‍ മുഴുവന്‍ കുടുംബത്തിലെ പകുതി അംഗങ്ങളും കയര്‍ വരിഞ്ഞ കട്ടിലുകളിലോ കസേരകളിലോ പുറക് വശത്ത്, അതായത് എന്റെ ക്വാര്‍ട്ടറിന്റെ മുന്‍ വശത്ത്. പരസ്പരം ഉള്ള വഴക്കും മറ്റും ഹിന്ദിയിലായതിനാല്‍ ഒന്നും അറിഞ്ഞില്ല. ഇത് എന്റെ ക്വാര്‍ട്ടറിന് മുന്നില്‍ മാത്രമുള്ള ചിത്രമല്ല, ഉത്തരേന്ത്യക്കാരായ കേരള ഹൗസ് ജീവനക്കാര്‍ താമസിക്കു ക്വാര്‍ട്ടറിന് മുമ്പിലോ പിറകിലോ സമീപത്തോ ആണ് നിങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ അനുവദിച്ച് കിട്ടുതെങ്കില്‍ ഇത് അനുഭവിച്ചേ പറ്റൂ, നിങ്ങള്‍ അഡീഷണല്‍ സെക്രട്ടറിയാണെങ്കില്‍ പോലും. പത്തോളം കുടംബാംഗങ്ങളുമായി ഒരു ഉത്തരേന്ത്യന്‍ സ്വീപ്പര്‍ താമസിക്കുന്ന ക്വാര്‍ട്ടറിന് മുന്നിലാണ് ഒരു സെക്ഷന്‍ ഓഫീസര്‍ക്ക് ക്വാര്‍ട്ടര്‍ അനുവദിച്ചിരുന്നത്. രാത്രി വൈകുവോളം കസേര പുറത്തിട്ട് സിഗരറ്റ് വലിച്ചിരിക്കുന്നവരും എന്റെ ക്വാര്‍ട്ടറിന് മുന്നിലെ പതിവ് കാഴ്ചയായിരുന്നു.

അടുക്കളയില്‍ നിന്നും പുക പുറത്തേക്ക് പോകുവാന്‍ മാര്‍ഗമില്ല, കാരണം ക്വാര്‍ട്ടറുകളുടെ നിരയില്‍ ഇടനാഴിയിലുള്ള ഒരു ക്വാര്‍ട്ടറാണ് ഈ 29 ാം നമ്പര്‍. ചൂട് കാലമായപ്പോള്‍ അടുക്കളയില്‍ നില്‍ക്കാന്‍ നിവര്‍ത്തിയില്ല. ഏത് വിധനെയും ക്വാര്‍ട്ടര്‍ മാറിയേ പറ്റൂ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു എനിക്ക് അനുവദിച്ചിരിക്കുത് ബാച്ചിലേഴ്‌സ് ക്വാര്‍ട്ടറാണ്. അപ്പോള്‍ ബാച്ചിലേഴ്‌സ് അടുക്കളയില്‍ കയറാറില്ലേ? എന്തായാലും ഭക്ഷണം പാകം ചെയ്യുന്നത് ഒരു യാതനയായി മാറി. കിടപ്പുമുറി അടുക്കളയാക്കിയാലോ എന്നു കൂടി ചിന്തിച്ചു. മുമ്പ് ഭക്ഷണം പാകം ചെയ്യാനാകാതെ, വിശ്ന്ന വലഞ്ഞ ഏതോ ബാച്ചിലറുടെ ശാപമായിരിക്കും എ്ന്ന ഭാര്യ പറഞ്ഞു. ചിലപ്പോള്‍ ആണെങ്കിലോ? ചില ജ്യോത്സ്യന്‍മാര്‍ പറയുന്നത് പോലെ ബാച്ചിലേഴ്‌സിനെ ക്ഷണിച്ച് വയറ് നിറയെ ഭക്ഷണം കൊടുത്താല്‍ ശാപം മാറിയാലോ എന്ന് കരുതി കൂടെ ജോലി ചെയ്യു സെക്രട്ടറിയേറ്റില്‍ നി് തെയുള്ള ബാച്ചിലേഴ്‌സിന് ഭക്ഷണം കൊടുത്തു. എന്തായാലും ഒടുവില്‍ ക്വാര്‍ട്ടര്‍ മാറ്റം കിട്ടി. 29ല്‍ നിും 19ലേക്ക്. രണ്ടില്‍ നിന്നും ഒന്നിലേക്ക്. ഇത് നമുക്ക് രാശിയുള്ള വീടായിരിക്കും. ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.

      19 ാം നമ്പര്‍ വീട് കുറച്ച് കൂടി സ്വകാര്യതയുള്ളതായിരുന്നു. ചായം അടര്‍ന്നുവീഴുന്ന ചുവരുകളും തൊട്ടാല്‍ ഷോക്കടിക്കുന്ന സ്വിച്ചുകളും ഒഴിച്ചാല്‍, ഒരു സ്വസ്ഥതയുള്ള ക്വാര്‍ട്ടര്‍. പരാതിക്കാരന്‍ എന്ന ലേബല്‍ പതിയുമെന്ന ഭീതിയാല്‍ ചില്ലറ അറ്റകുറ്റപ്പണികള്‍ സ്വയം ചെയ്തു. ''ഇപ്പം ശരിയാക്കിത്തരാം'' എന്ന മോഹനസുന്ദര മൊഴി ഇടയ്ക്കിടെ ഓര്‍മ്മയില്‍ താമരശേരി ചുരമിറങ്ങി വന്നു. വല്ലപ്പോഴും പെയ്ത മഴയില്‍ കിടപ്പുമുറിയിലും അടുക്കളയിലും ചോര്‍ന്നു വീണ മഴവെള്ളം ബക്കറ്റുകളില്‍ ശേഖരിച്ചു. കേരളത്തിലെ പോലെ തുള്ളിക്കൊരു കുടം ഡല്‍ഹിയില്‍ പെയ്യാത്തത് ഭാഗ്യം.

      അങ്ങനെ ഒരു അവധിക്കാലം വന്നു. വീട് പൂട്ടി താക്കോല്‍ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ച് നാട്ടിലേക്ക് പോയി. ഒരു ദിവസം പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റിലാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. അടുത്ത ദിവസം രാവിലെ ഒരു ഫോണ്‍ കോള്‍. ''നിങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി ''. കപൂര്‍ത്തല പ്ലോട്ട് ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന മൂന്നാമത്തെ മോഷണം. ഡല്‍ഹി വിട്ട ദിവസം ത െകയറിയ കള്ളന്‍ സമര്‍ത്ഥന്‍ തന്നെ. വീട് പൂട്ടിപോകുമ്പോള്‍ തമാശയായി കള്ളന്‍ കയറുമെന്ന് പറഞ്ഞെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയില്ല. കാരണം രണ്ട് മോഷണങ്ങള്‍ക്ക് ശേഷം സുരക്ഷ ശക്തമാക്കിയിരുന്നു. റസിഡന്റ് കമ്മീഷണറുടെ സി എ നാട്ടില്‍ പോയപ്പോള്‍ അവരുടെ വീട്ടിലാണ് ആദ്യത്തെ മോഷണം നടന്നത്. അതുവരെ ഇവിടെ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല. അതായത് ഇത്രയും ജീവനക്കാരും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടറുകള്‍ 25 വര്‍ഷത്തോളം ആര്‍ക്കു വേണമെങ്കിലും ഏത് നേരത്തും കയറിയിറങ്ങാവുന്ന വിശാല ലോകമായിരുന്നു.

സെക്രട്ടറിയേറ്റില്‍ നിന്നും തന്നെ എത്തിയ ഒരു അസിസ്റ്റന്റിന്റെ വീട്ടിലായിരുു രണ്ടാമത്തെ മോഷണം. ആ പാവം നാട്ടില്‍ പോയതു പോലുമായിരുന്നില്ല. അടുപ്പിച്ച് നാല് ദിവസം അടുത്ത വീട്ടില്‍ കൂട്ട് കിടക്കാന്‍ പോയി. നാലാം ദിവസം കള്ളന്‍ പണി പറ്റിച്ചു. ഉടുതുണി സഹിതം എടുത്തുകൊണ്ടുപോയി. പൊലീസ് വരുന്നു, റസിഡന്റ് കമ്മീഷണര്‍ വരുന്നു, ജീവനക്കാര്‍ ആകെ ഇളകുന്നു. ഒും സംഭവിച്ചില്ല. കള്ളന്‍ മൂന്നാമത് തിരഞ്ഞെടുത്തത് എന്റെ ക്വാര്‍ട്ടറായി. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ വാശി പിടിച്ചതിനാല്‍ നായയും വിരലടയാള വിദഗ്ധരും വന്നു. എന്നിട്ടും കള്ളനെ പിടികിട്ടിയില്ല. നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഞാന്‍ ചാത്തനാടിയ കളം പോലെ കിടക്കുന്ന ക്വാര്‍ട്ടര്‍ കണ്ട് കരഞ്ഞില്ല എേയുള്ളു. സ്വര്‍ണ്ണം, പണം എന്നിവ വീട്ടില്‍ സൂക്ഷിക്കുന്ന പതിവില്ലാത്തതിനാല്‍ രക്ഷപെട്ടു. ഒരു നിറഞ്ഞ ഗ്യാസ് സിലിണ്ടര്‍, വില കൂടിയ മിങ്ക് ബ്ലാങ്കറ്റ് (തണുപ്പ് അസ്ഥി തുളയ്ക്കു ഡല്‍ഹിയില്‍ ഇത് അനിവാര്യമാണ്), തിരഞ്ഞെടുത്ത ചില പാത്രങ്ങള്‍ അങ്ങനെ അല്ലറ ചില്ലറ സാമഗ്രികളാണ് നഷ്ടമായത്. എന്തോ ശബ്ദം കേട്ട് മോഷ്ടാക്കള്‍ പണി പകുതിയാക്കി പോയതിനാല്‍ വലിയ നഷ്ടം കൂടാതെ കഴിഞ്ഞു.

      ഇത്രയൊക്കെ അല്ലേ പോയുള്ളു എന്ന് സമാധാനിച്ചു. അകത്ത് നിന്നാരോ വിവരം നല്‍കിയിട്ടാണെന്ന് എല്ലാവരും തറപ്പിച്ച് പറഞ്ഞു. ആരെ വിശ്വസിക്കും? ആരെ സംശയിക്കും? രണ്ട് മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. അത് അങ്ങനെ കഴിഞ്ഞു. കേരള ഹൗസിന് മാറ്റമൊന്നുമില്ല.

      ചില പാഠങ്ങള്‍ കേരള ഹൗസ് പഠിപ്പിക്കും, പ്രായോഗിക ജീവിതത്തില്‍ നിങ്ങള്‍ക്ക് അത് വളരെയേറെ ഗുണം ചെയ്യും. കേരള ഹൗസില്‍ വന്നതിന് ശേഷം വെള്ളം കുറേശ്ശെ ഉപയോഗിച്ച് കുളിക്കാന്‍ ശീലിച്ചു. അതും കൃത്യമായ ചില സമയങ്ങളില്‍. രാവിലെ ആറര മുതല്‍ ഒമ്പതര വരെ മാത്രമേ വെള്ളമുണ്ടാവുകയുള്ളു. വൈകുന്നേരം ആറര മുതല്‍ ഒമ്പത് വരെയും. ഇത് ചിലപ്പോള്‍ കുറയുന്നതല്ലാതെ കൂടില്ല. ഈ സമയത്തിനുള്ളില്‍ ചെയ്യേണ്ടതെല്ലാം ചെയ്യണം. വെള്ളം ശേഖരിക്കാതിരുന്നാല്‍ എല്ലാം മുടങ്ങും. വലിയ ബക്കറ്റുണ്ടെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു.

      വലിയ ഒരു ജലസംഭരണി പണിത് വെള്ളം വരുമ്പോള്‍ നിറച്ച ശേഷം പിന്നീട് ജലവിതരണം ഇല്ലാത്ത സമയത്ത് പമ്പ് ഉപയോഗിച്ച് എല്ലാ ക്വാര്‍ട്ടറുകളിലും വെള്ളം എത്തിക്കാവുന്നതേയുള്ളു. ചെയ്യില്ല, 25 അല്ല 50 വര്‍ഷമായാലും നടക്കില്ല, കാരണം ഇത് കേരള ഹൗസാണ്. കേരള ഹൗസിനോട് ചേര്‍ന്ന ഫഌറ്റില്‍ ഈ സൗകര്യമുണ്ട്. നിലവില്‍ കപൂര്‍ത്തല പ്ലോട്ടില്‍ ഒരു ജലസംഭരണിയുമുണ്ട്. എന്നാലും നടക്കുമെ ഒരു പ്രതീക്ഷയും വേണ്ട.

     ഒരു ദിവസം ഓഫീസില്‍ സ്വസ്ഥമായി ജോലി ചെയ്തിരിക്കുമ്പോള്‍ ഭാര്യയുടെ ഫോണ്‍. ക്വാര്‍ട്ടറിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞു വീണു. വരാന്തയുടെ മേലാപ്പ് തകര്‍ന്നു. വീടിനോട് ചേര്‍ന്ന് ഒരു ആല്‍മരമുണ്ട്. വേനല്‍ക്കാലത്തും തണുപ്പ് തരുതാണ് ഈ വൃക്ഷമാണ്. എങ്കിലും അപകടകരമായ മരക്കൊമ്പുകള്‍ മുറിക്കണമല്ലോ. ഉടനെ തന്നെ ''ജീവനും സ്വത്തിനും ഭീഷണിയായ'' എന്ന പതിവ് പദപ്രയോഗത്തോടെ മരക്കൊമ്പുകള്‍ മുറിച്ച് മാറ്റണമെന്ന് റസിഡന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കി. ''ഇപ്പം ശരിയാക്കിത്തരാം'' എന്ന മൊഴി വീണ്ടും പല കോണുകളില്‍ നിന്നും മുഴങ്ങി. പൊതുമരാമത്തു വിഭാഗം കൈമലര്‍ത്തി. ഇതിനൊക്കെ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എന്‍ ഡി എം സി) അനുമതി വേണം. ആല്‍മരമായാല്‍ മുറിക്കാന്‍ ആളിനെയും കിട്ടില്ല. അതിനാല്‍ അനുമതിയും പ്രതീക്ഷിക്കേണ്ട. ഒും സംഭവിച്ചില്ല. ആല്‍മരം എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതുപോലെ തോന്നി. ശൈത്യകാലത്ത് അത് പ്രതികാരത്തോടെ ഇല പൊഴിച്ചു. മുറ്റം കാണാനാകാതെ ഒരു ഹരിതശയ്യ തന്നെ ഒരുക്കി. ഇത് മുഴുവന്‍ വാരിക്കളഞ്ഞ് കത്തിക്കുന്നതിന് ദിവസത്തിന്റെ നല്ലൊരു സമയം കളയേണ്ടി വന്നു. ക്വാര്‍ട്ടര്‍ പരിസരം വൃത്തിയാക്കാന്‍ സ്വീപ്പറെ വേണമെങ്കില്‍ നിയോഗിക്കാം. എങ്ങനെ നിയോഗിക്കും? ഇത് കേരള ഹൗസ് ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സല്ലെ.

      ഇത് കേരളത്തിന്റെ സ്വന്തമായ ശേഷം 35 വര്‍ഷം കഴിഞ്ഞു. ഇപ്പോഴാണ് പുതിയ ക്വാര്‍ട്ടറുകള്‍ പണിയാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുള്ളത്. എന്നാല്‍ പ്രധാന തടസം എന്‍ ഡി എം സി ആണത്രെ. ഒരു മരക്കൊമ്പ് മുറിക്കാന്‍ അനുമതി നല്‍കാത്ത എന്‍ ഡി എം സിയില്‍ നിന്നും അനുമതി പ്രതീക്ഷിക്കുന്നത് തന്നെ തെറ്റ്. എന്നാല്‍ സമീപത്തെ മഹാരാഷ്ട്ര സദന്‍ കൂറ്റന്‍ കെട്ടിടങ്ങളോടെ പുതുക്കി പണി തുടങ്ങി. ലുട്ട്യന്‍സ് ഡല്‍ഹി ആയതിനാല്‍ അര്‍ബന്‍ ആര്‍ട്‌സ് കമ്മീഷന്റെ അനുമതിയും വേണം. രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവ രൂപകല്‍പ്പന ചെയ്ത എഡ്വന്‍ ലുട്ട്യന്‍സിന്റെ പേരിലാണ് കേരള ഹൗസ് ജീവനക്കാര്‍ താമസിക്കുന്ന കപൂര്‍ത്തല പ്ലോട്ട് ഉള്‍ക്കൊള്ളുന്ന പ്രദേശം അറിയപ്പെടുന്നത്. ലുട്ട്യന്‍സ് ഏരിയ ആയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.
ഏങ്കിലും ലുട്ട്യന്‍സ് ഏരിയക്ക് ഒരു ഗുണമുണ്ട്. അത് ഹരിതാഭമാണ്. വായുമലീനീകരണം കുറവാണ്. വിവിധ പക്ഷികളുടെ പാട്ട് കേട്ട് നിങ്ങള്‍ക്ക് ഉണരാം. പ്രസിദ്ധമായ ഇന്ത്യാ ഗേറ്റും കൊണാട്ട് പ്ലേസുമെല്ലാം വിളിപ്പാടകലെ. വേനല്‍ക്കാലത്ത് ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങള്‍ രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ വൈദ്യുതി മുടക്കത്തില്‍ വെന്തുരുകുമ്പോള്‍ ഇവിടെ വൈദ്യുതി മുടങ്ങാറേയില്ല. പല എം പി മാരുടെയും കേന്ദ്ര മന്ത്രിമാരുടെയും ഔദ്യോഗിക വസതികള്‍ ഈ പരിസരത്തൊക്കെയാണ്.

      ഉത്തരേന്ത്യയിലെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ഒരു രാത്രിയുടെ യാത്ര മാത്രമേ ഡല്‍ഹിയില്‍ നിന്നുള്ളു. കേരളത്തില്‍ തെയാണെങ്കില്‍ ഒരിക്കലും സന്ദര്‍ശിക്കാനിടയില്ലാത്ത കാശ്മീര്‍ കാണുവാന്‍ കഴിഞ്ഞത് കേരള ഹൗസില്‍ വന്നത് കൊണ്ട് മാത്രമാണ്.

      കേരള ഹൗസിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങാതിരുന്നാല്‍ ഡല്‍ഹി നിങ്ങള്‍ക്ക് തരുന്നത് അറിവിന്റെയും അനുഭവങ്ങളുടെയും വിശാല ലോകമാണ്. കുറച്ചു കാലം അവധിയെടുത്ത് ഡല്‍ഹിയില്‍ തന്നെ ഒരു മാധ്യമസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ഇത് നേരിട്ടറിഞ്ഞു. ഈ മഹാനഗരത്തില്‍ ഉല്‍ക്കര്‍ഷേച്ഛുക്കളായ മനസുകള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ ഓരോ ഉത്തരവാദിത്വവും മത്സരബുദ്ധിയോടെ തീര്‍ക്കാന്‍ നിങ്ങള്‍ക്കാവും. ഭാഷയുടെയും വര്‍ഗത്തിന്റെയും അതിര്‍വരമ്പുകള്‍ മാഞ്ഞുപോകും. സ്വന്തം കുറ്റം മറ്ന്ന അയല്‍പക്കത്തേക്ക് കഴുത്ത് നീട്ടി നോക്കു മലയാളി മനോഭാവം നിങ്ങളില്‍ നിന്നും ഡല്‍ഹി ചോര്‍ത്തിക്കളയും.

      നാടകങ്ങളും നൃത്തങ്ങളും വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറുന്ന വിഖ്യാതമായ ആഡിറ്റോറിയങ്ങളും ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുന്ന ആര്‍ട്ട് ഗ്യാലറികളും ലളിതകലാ സാഹിത്യ സംഗീത അക്കാദമികളും സാംസ്‌ക്കാരിക കൂട്ടായ്മയും സജീവമായ ചര്‍ച്ചകളും നടക്കു ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററും മികച്ച ലൈബ്രറികളും ജര്‍മ്മന്‍, സ്പാനിഷ്, റഷ്യന്‍, ഫ്രഞ്ച്, അമേരിക്കന്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങളും കപൂര്‍ത്തല പ്ലോട്ടിന് ചുറ്റുവട്ടത്തൊക്കെയാണ്.

      കേരള ഹൗസിന്റെ ചട്ടക്കൂടിന് പുറത്ത് വ് ഇതൊക്കെ അറിയാനും അനുഭവിക്കാനുമുള്ള മനോഭാവം ഉണ്ടാവണമെ് മാത്രം. എങ്കില്‍ നിങ്ങള്‍ക്ക് കേരള ഹൗസിലേക്കുള്ള മാറ്റം ജീവിതത്തില്‍ എെേക്കുമുള്ള അറിവിന്റെ നിക്ഷേപമാക്കി മാറ്റാം.










2 comments:

  1. കേരള ഹൗസിന്റെ ചട്ടക്കൂടിന് പുറത്ത് വ് ഇതൊക്കെ അറിയാനും അനുഭവിക്കാനുമുള്ള മനോഭാവം ഉണ്ടാവണമെ് മാത്രം. എങ്കില്‍ നിങ്ങള്‍ക്ക് കേരള ഹൗസിലേക്കുള്ള മാറ്റം ജീവിതത്തില്‍ എെേക്കുമുള്ള അറിവിന്റെ നിക്ഷേപമാക്കി മാറ്റാം...I fully agree with ur words...congrats binukkuttaa...

    ReplyDelete
  2. അപ്പോ അതാണല്ലേ കേരള ഹൌസ്! :)

    ReplyDelete